വെള്ളിമൂങ്ങ:
ബംഗ്ലൂരിൽ 'വെള്ളിമൂങ്ങ' വൈകിയാണ് പറന്നെത്തിയത്. അതിനാൽ തന്നെ സിനിമയെ കുറിച്ച് കുറെ ഓണ്‍ലൈൻ നിരൂപണങ്ങൾ വായിച്ചിരുന്നു. അതിലധികവും സിനിമ വളരെ നല്ലതാണ് എന്ന രീതിയിലായിരുന്നു. രണ്ടു ദിവസം ടിക്കെറ്റ് നോക്കിയെങ്കിലും നല്ല തിരക്കായതു കാരണം മൂന്നാം ദിവസം ആണ് ടിക്കറ്റ് തരപ്പെട്ടത്. തിയറ്ററിലെ സഹ സിനിമാ ആസ്വാദകരും നിരൂപണങ്ങൾ വായിച്ചിട്ടുണ്ടാകണം, കാരണം, നിറഞ്ഞ കയ്യടികളോടെയാണ് സിനിമയെ അവർ വരവേറ്റത്. സിനിമ തുടങ്ങുന്നതിനു മുൻപ് തന്നെ സിനിമ വിജയിക്കുന്ന അപൂർവ കാഴ്ച്ച.
ഇടി-വെടി, അണ്ടകടാഹം, കൂറ ഫലിതം, ബ്രഹ്മാണ്ഡം - ഇത്യാദി സിനിമകൾക്കിടയിൽ യാതൊരു ബഹളവുമില്ലാതെ പറന്നിറങ്ങി പ്രേക്ഷക വിജയത്തിന്റെ കതിരും കൊത്തി പറന്നുയരുകയാണ് ഈ 'വെള്ളിമൂങ്ങ'. ലോജിക് പലയിടങ്ങളിലും നമ്മൾ പോക്കെറ്റിൽ വെയ്ക്കേണ്ടി വരുമെങ്കിലും, നല്ലൊരു നന്മയുള്ള സിനിമയാണ് 'വെള്ളിമൂങ്ങ'. രാഷ്ട്രീയക്കളരിയിലെ നേരും നെറിയും കെട്ട അടവുകൾ പലപ്പോഴും പല സിനിമകളിലൂടെയും നമ്മൾ കണ്ടിട്ടുണ്ട്- നർമ്മത്തിലൂടെയും അല്ലാതെയും. എന്നാൽ, ഈ സിനിമ അതെ സാധനം വ്യത്യസ്തമായ രീതിയിൽ ആണ് പറഞ്ഞു പോകുന്നത്. നാൽപ്പതുകളിൽ അവിവാഹിതനായ 'ചെറുപ്പക്കാരന്റെ' പ്രശ്നങ്ങളും, പ്രണയവും, രാഷ്ട്രീയവും - എല്ലാം നന്നായി തന്നെ പറയുന്നുണ്ട്. കണ്ടു മറന്ന രാഷ്ട്രീയ സാഹചര്യങ്ങളെ നർമ്മത്തിന്റെ ഭാഷയിൽ പറഞ്ഞു ആ രാഷ്ട്രീയക്കൂട്ടങ്ങൾക്ക് ഒരു കുത്ത് കൊടുക്കുന്നുണ്ട് കഥാകൃത്ത്. പാട്ടുകൾ ഹൃദ്യമല്ലെങ്കിലും വെറുപ്പിച്ചില്ല. എടിറ്റിങ്ങിലെ ചെറിയ പാളിച്ചകൾ , പക്ഷെ, കഥയിലെ നർമ്മം കൊണ്ട് സംവിധായകൻ മറച്ചിട്ടുണ്ട്. ക്യാമറക്ക് വലിയ സാധ്യതകൾ ഇല്ലാതിരുന്നിട്ടും ക്യാമറ വർക്ക് നന്നായിരുന്നു.
ബിജു മേനോൻ എന്ന നടന് അഭിനയിക്കാൻ അറിയാം എന്ന് എല്ലാ മലയാളിക്കും അറിയാം. പക്ഷെ, ആ നടനെ വർഷങ്ങളായി വില്ലൻ വേഷങ്ങളിലും , നായകൻറെ സഹചാരി വേഷങ്ങളിലും പൂട്ടി ഇട്ടിരിക്കുവാരുന്നു മലയാള സിനിമ. പിന്നീടു, നർമ്മ പ്രധാന വേഷങ്ങളും തനിക്ക് ചേരുമെന്ന് തെളിയിച്ചു കൊണ്ട് ഒരു പിടി കോമഡി കഥാപാത്രങ്ങളും അദ്ദേഹം ചെയ്തു. പക്ഷെ, 'വെള്ളിമൂങ്ങ' അതിൽ നിന്നും വിഭിന്നമായ ഒരു വേഷപ്പകര്ച്ച ആയിരുന്നു. അയത്നലളിതമായി തന്നെ പുള്ളി അത് കൈകാര്യം ചെയ്തു. ടിനി ടോമും അജുവും എല്ലാരും തന്നെ തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കി. പ്രത്യേകിച്ച് പറയേണ്ടത്, പാഷാണം ഷാജിയുടെ പ്രകടനമാണ്(അദ്ദേഹത്തിന്റെ ശെരിയായ പേര് ഇതാണോ എന്നറിയില്ല). ഒട്ടും ഓവറാക്കാതെ തന്മയത്വത്തോടെ തന്റെ വേഷം ഗംഭീരമാക്കി. നന്നായി മുന്നോട്ടു പോയാൽ, വൈകാതെ തന്നെ മലയാള സിനിമയിൽ നല്ലൊരു ഹാസ്യ നടനെ നമുക്ക് കാണാൻ കഴിയും.
'വെള്ളിമൂങ്ങ' ഒരു ഓർമപ്പെടുത്തലാണ്. നല്ല സിനിമയ്ക്കു സൂപ്പർ സ്റ്റാറോ, സിക്സ് പായ്ക്കോ, വിദേശ ലൊക്കെഷനൊ ഒന്നും വേണ്ട എന്നും, നല്ല ഒരു കഥയും കഥയ്ക്ക് ചേർന്ന താരങ്ങളും മതിയെന്നും.സിനമയുടെ വെള്ളിവെളിച്ചതിനുള്ളിൽ നിന്നും കൊണ്ട് 'വെള്ളിമൂങ്ങ' നൽകുന്ന ഈ സന്ദേശം ഉൾകൊള്ളാൻ തയ്യാറായാൽ ഇനിയും ഒരു നല്ല സിനിമകൾ, നന്മയുള്ള സിനിമകൾ ഉണ്ടാവുമെന്ന് തന്നെ പ്രതീക്ഷിക്കാം.
വാൽ: ബിജു മേനോന് പകരം മമ്മൂട്ടി ആയിരുന്നേൽ പടം മെഗാ ഹിറ്റ് ആയേനെ എന്നൊരു കമന്റ് എവിടെയോ കേട്ടു. മമ്മൂക്കയോടുള്ള എല്ലാ ബഹുമാനവും വെച്ച് പറയുകയാണ്, മമ്മൂക്ക ആയിരുന്നേൽ ഒരു പക്ഷെ, തിരക്കഥയെ മാറിയേനെ, പടവും പാളിയേനെ. ചെറുതാണേലും പടം നല്ലതായാൽ അഭിനന്ദിക്കുന്നതല്ലേ അതിന്റെയൊരു ശരി?
ബംഗ്ലൂരിൽ 'വെള്ളിമൂങ്ങ' വൈകിയാണ് പറന്നെത്തിയത്. അതിനാൽ തന്നെ സിനിമയെ കുറിച്ച് കുറെ ഓണ്‍ലൈൻ നിരൂപണങ്ങൾ വായിച്ചിരുന്നു. അതിലധികവും സിനിമ വളരെ നല്ലതാണ് എന്ന രീതിയിലായിരുന്നു. രണ്ടു ദിവസം ടിക്കെറ്റ് നോക്കിയെങ്കിലും നല്ല തിരക്കായതു കാരണം മൂന്നാം ദിവസം ആണ് ടിക്കറ്റ് തരപ്പെട്ടത്. തിയറ്ററിലെ സഹ സിനിമാ ആസ്വാദകരും നിരൂപണങ്ങൾ വായിച്ചിട്ടുണ്ടാകണം, കാരണം, നിറഞ്ഞ കയ്യടികളോടെയാണ് സിനിമയെ അവർ വരവേറ്റത്. സിനിമ തുടങ്ങുന്നതിനു മുൻപ് തന്നെ സിനിമ വിജയിക്കുന്ന അപൂർവ കാഴ്ച്ച.
ഇടി-വെടി, അണ്ടകടാഹം, കൂറ ഫലിതം, ബ്രഹ്മാണ്ഡം - ഇത്യാദി സിനിമകൾക്കിടയിൽ യാതൊരു ബഹളവുമില്ലാതെ പറന്നിറങ്ങി പ്രേക്ഷക വിജയത്തിന്റെ കതിരും കൊത്തി പറന്നുയരുകയാണ് ഈ 'വെള്ളിമൂങ്ങ'. ലോജിക് പലയിടങ്ങളിലും നമ്മൾ പോക്കെറ്റിൽ വെയ്ക്കേണ്ടി വരുമെങ്കിലും, നല്ലൊരു നന്മയുള്ള സിനിമയാണ് 'വെള്ളിമൂങ്ങ'. രാഷ്ട്രീയക്കളരിയിലെ നേരും നെറിയും കെട്ട അടവുകൾ പലപ്പോഴും പല സിനിമകളിലൂടെയും നമ്മൾ കണ്ടിട്ടുണ്ട്- നർമ്മത്തിലൂടെയും അല്ലാതെയും. എന്നാൽ, ഈ സിനിമ അതെ സാധനം വ്യത്യസ്തമായ രീതിയിൽ ആണ് പറഞ്ഞു പോകുന്നത്. നാൽപ്പതുകളിൽ അവിവാഹിതനായ 'ചെറുപ്പക്കാരന്റെ' പ്രശ്നങ്ങളും, പ്രണയവും, രാഷ്ട്രീയവും - എല്ലാം നന്നായി തന്നെ പറയുന്നുണ്ട്. കണ്ടു മറന്ന രാഷ്ട്രീയ സാഹചര്യങ്ങളെ നർമ്മത്തിന്റെ ഭാഷയിൽ പറഞ്ഞു ആ രാഷ്ട്രീയക്കൂട്ടങ്ങൾക്ക് ഒരു കുത്ത് കൊടുക്കുന്നുണ്ട് കഥാകൃത്ത്. പാട്ടുകൾ ഹൃദ്യമല്ലെങ്കിലും വെറുപ്പിച്ചില്ല. എടിറ്റിങ്ങിലെ ചെറിയ പാളിച്ചകൾ , പക്ഷെ, കഥയിലെ നർമ്മം കൊണ്ട് സംവിധായകൻ മറച്ചിട്ടുണ്ട്. ക്യാമറക്ക് വലിയ സാധ്യതകൾ ഇല്ലാതിരുന്നിട്ടും ക്യാമറ വർക്ക് നന്നായിരുന്നു.
ബിജു മേനോൻ എന്ന നടന് അഭിനയിക്കാൻ അറിയാം എന്ന് എല്ലാ മലയാളിക്കും അറിയാം. പക്ഷെ, ആ നടനെ വർഷങ്ങളായി വില്ലൻ വേഷങ്ങളിലും , നായകൻറെ സഹചാരി വേഷങ്ങളിലും പൂട്ടി ഇട്ടിരിക്കുവാരുന്നു മലയാള സിനിമ. പിന്നീടു, നർമ്മ പ്രധാന വേഷങ്ങളും തനിക്ക് ചേരുമെന്ന് തെളിയിച്ചു കൊണ്ട് ഒരു പിടി കോമഡി കഥാപാത്രങ്ങളും അദ്ദേഹം ചെയ്തു. പക്ഷെ, 'വെള്ളിമൂങ്ങ' അതിൽ നിന്നും വിഭിന്നമായ ഒരു വേഷപ്പകര്ച്ച ആയിരുന്നു. അയത്നലളിതമായി തന്നെ പുള്ളി അത് കൈകാര്യം ചെയ്തു. ടിനി ടോമും അജുവും എല്ലാരും തന്നെ തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കി. പ്രത്യേകിച്ച് പറയേണ്ടത്, പാഷാണം ഷാജിയുടെ പ്രകടനമാണ്(അദ്ദേഹത്തിന്റെ ശെരിയായ പേര് ഇതാണോ എന്നറിയില്ല). ഒട്ടും ഓവറാക്കാതെ തന്മയത്വത്തോടെ തന്റെ വേഷം ഗംഭീരമാക്കി. നന്നായി മുന്നോട്ടു പോയാൽ, വൈകാതെ തന്നെ മലയാള സിനിമയിൽ നല്ലൊരു ഹാസ്യ നടനെ നമുക്ക് കാണാൻ കഴിയും.
'വെള്ളിമൂങ്ങ' ഒരു ഓർമപ്പെടുത്തലാണ്. നല്ല സിനിമയ്ക്കു സൂപ്പർ സ്റ്റാറോ, സിക്സ് പായ്ക്കോ, വിദേശ ലൊക്കെഷനൊ ഒന്നും വേണ്ട എന്നും, നല്ല ഒരു കഥയും കഥയ്ക്ക് ചേർന്ന താരങ്ങളും മതിയെന്നും.സിനമയുടെ വെള്ളിവെളിച്ചതിനുള്ളിൽ നിന്നും കൊണ്ട് 'വെള്ളിമൂങ്ങ' നൽകുന്ന ഈ സന്ദേശം ഉൾകൊള്ളാൻ തയ്യാറായാൽ ഇനിയും ഒരു നല്ല സിനിമകൾ, നന്മയുള്ള സിനിമകൾ ഉണ്ടാവുമെന്ന് തന്നെ പ്രതീക്ഷിക്കാം.
വാൽ: ബിജു മേനോന് പകരം മമ്മൂട്ടി ആയിരുന്നേൽ പടം മെഗാ ഹിറ്റ് ആയേനെ എന്നൊരു കമന്റ് എവിടെയോ കേട്ടു. മമ്മൂക്കയോടുള്ള എല്ലാ ബഹുമാനവും വെച്ച് പറയുകയാണ്, മമ്മൂക്ക ആയിരുന്നേൽ ഒരു പക്ഷെ, തിരക്കഥയെ മാറിയേനെ, പടവും പാളിയേനെ. ചെറുതാണേലും പടം നല്ലതായാൽ അഭിനന്ദിക്കുന്നതല്ലേ അതിന്റെയൊരു ശരി?