Featured Post

ആ ഭാ സം

ജനാധിപത്യത്തിന് മേൽ തങ്ങളുടേതായ പൊളിച്ചടുക്കലുകൾ   നടത്താൻ  ഭരണകൂടങ്ങൾ ശ്രമിക്കുന്ന ഈ കാലത്ത് , നമ്മുടെ സമകാലീനമായ സാമൂഹിക സാഹചര്യങ്ങളെ...

Sunday, August 28, 2016

പ്രേതം


വെള്ള സാരി. നിശബ്ദത. അതിനു ശേഷമുള്ള കോലാഹലം. പിന്നണിയിൽ പാട്ട് . ദ്രംഷ്ട. ചോര. നിലവിളി. പക.

ഇതൊക്കെയാണ് സ്ഥിരം പ്രേത സിനിമകളുടെ കൂട്ടുകൾ. ഇതെല്ലാം കൃത്യമായി ചാലിച്ചെടുത്താൽ അത്യാവശ്യം ബോറടിപ്പിക്കാതെ ഒരു മലയാള ഗോസ്റ് സിനിമ കാണാം. പക്ഷെ, തേഞ്ഞു പഴകിയ ഒരു ടെംപ്ലേറ്റിൽ  ഡെവലപ്പ് ചെയ്യുന്ന ഇത്തരം സിനിമകൾ ഈ കാലഘട്ടത്തിൽ ഭയത്തിനു പകരം , ചിരിയോ പുച്ഛമോ ആയിരിക്കും തിയറ്ററുകളിൽ ഉയർത്തുക. ഈ മർമ്മം അറിഞ്ഞു കൊണ്ട് , കളം മാറ്റി ചവിട്ടിക്കൊണ്ടു , സ്ഥിരം വീഞ്ഞ് പല പല കുപ്പികളിലായി , പുതിയ ട്രീറ്റ്മെന്റുമായി എത്തുകയാണ് 'പ്രേതം' എന്ന സിനിമയിലൂടെ.

Mentalism എന്ന പ്രതിഭാസത്തിന്റെ ചുവടു പിടിച്ചാണ് സിനിമ ഡെവലപ്പ് ചെയ്യുന്നത്. മറ്റൊരാളുടെ മനസ്സ് വായിക്കാൻ കഴിയുക തുടങ്ങിയ അത്യപൂർവ കഴിവുകൾ ഉള്ള ഒരു Mentalist ആയി ജയസൂര്യ വേഷമിടുന്നു. മൂന്നു സുഹൃത്തുക്കൾ ചേർന്ന് നടത്തുന്ന ഒരു റിസോർട്ടിലെ ഒരു മുറിയിൽ ചില അസ്വാഭിവകമായ സംഭവങ്ങൾ നടക്കുന്നു. അവരെ സഹായിക്കാനായി ജയസൂര്യയുടെ കഥാപാത്രം വരുന്നു. ചിലതൊക്കെ കണ്ടു പിടിക്കുന്നു. സിനിമ അവസാനിക്കുന്നു. ആദ്യ പകുതി അല്പം ചിരിപ്പിക്കുന്നുണ്ട്, കൗതുകം ഉണർത്തുന്നുമുണ്ട്. പക്ഷെ, രണ്ടാം പകുതിയിൽ കഥ ചുരുളഴിയുമ്പോ എവിടെയോ കണ്ടു മറന്ന വിസ്മയത്തുമ്പുകൾ പോലെ  തോന്നും സിനിമ. നന്നായി തുടങ്ങിയ സിനിമ, ഒരു ആവറേജ് സിനിമ ആയി അവസാനിക്കുകയാണ്.

പ്രകടനപരമായി ആരും തന്നെ മോശമാക്കിയില്ല. ചിലയിടങ്ങളിൽ അജുവിന്റെ 'ജഗതിസം' അല്പം കല്ലുകടിയായി തോന്നി. ടെലിവിഷനിലെ വെരുപ്പീര് പത്മസൂര്യ കാണിച്ചില്ല, നല്ലതായിരുന്നു പുള്ളിയുടെ പെർഫോമൻസ്. കഥാപാത്രമായി പുതുമയൊന്നുമില്ലെങ്കിലും, അത് പറയാൻ സ്വീകരിച്ച പശ്ചാത്തലം പുതുമയുള്ളതായിരുന്നു. ചിരിക്കാനുള്ള തമാശകൾ അങ്ങിങ്ങു ഉണ്ടെങ്കിലും, ചിലതൊക്കെ അശ്ലീലം കലർന്നതും, സ്ത്രീ വിരുദ്ധവുമായിരുന്നു എന്നും പറയേണ്ടി വരും.

'പ്രേതം' ഒരു വമ്പൻ സിനിമയല്ല. പക്ഷെ, സ്ഥിരം അച്ചിൽ വാർത്തു വരുന്ന പ്രേതങ്ങൾക്ക് ഇടയിൽ ഒരു വ്യത്യസ്തത ആണീ 'പ്രേതം'. അല്പം കൂടി മാറി ചിന്തിച്ച ഒരു കഥ ഉണ്ടായിരുന്നെങ്കിൽ അല്പം കൂടി നല്ല സിനിമയായി മാറിയേനെ 'പ്രേതം'.

വാൽ : പണ്ടൊക്കെ പ്രേതം കിണ്ടിയും കോളാമ്പിയും ഒക്കെ ആയിരുന്നു പേടിപ്പിക്കാൻ ഉപയോഗിച്ചിരുന്നത്. ഇതിപ്പോ മൊബൈലും ടീവിയും സ്കൈപ്പും. 

Friday, August 19, 2016

Glengarry Glen Ross (1992)



ജെയിംസ് ഫോളി സംവിധാനം ചെയ്ത് , അൽ പച്ചീനോ , അലക് ബാൾഡ്വിൻ , കെവിൻ സ്പേസി , ജാക്ക് ലെമൺ തുടങ്ങിയ വമ്പൻ അഭിനേതാക്കൾ അണിനിരന്ന ഒരു അമേരിക്കൻ ഡ്രാമ സിനിമയാണ് 'Glengarry Glen Ross'. നാല് റിയൽ എസ്റ്റേറ്റ് സെയിൽസ് മാൻമാരുടെ രണ്ടു ദിവസത്തെ കഥയാണ് ഈ സിനിമ. രണ്ടേ രണ്ടു ബിൽഡിങ്ങുകളിൽ ആണ് സിനിമ വികസിക്കുന്നത്. ഒരു കാലഘട്ടത്തിലെ (അല്ലെങ്കിൽ ഏതൊരു കാലഘട്ടത്തിലെയും) സെയിൽസ്മാൻമാരുടെ മാനസിക പിരിമുറുക്കങ്ങളിലൂടെയാണ് സിനിമ കടന്നു പോകുന്നത്.

സിനിമ തുടങ്ങുന്നത് തന്നെ അലെക് ബാൾഡ്വിന്റെ കഥാപാത്രത്തിന്റെ motivational talk-ലൂടെയാണ്. കരുണ ഒട്ടുമില്ലാത്ത ഒരു സെഷൻ. ഒരാഴ്ചക്കുള്ളിൽ ടാർഗ്ഗറ് അച്ചീവ് ചെയ്തില്ലെങ്കിൽ നാലിൽ രണ്ടു പേരെ കമ്പനിയിൽ നിന്നും പുറത്താക്കുമെന്നുള്ള അവസാന താക്കീതും. പിന്നീട് നടക്കുന്ന സംഭവ വികാസങ്ങളാണ് സിനിമയെ മുന്നോട്ടു നയിക്കുന്നത്. ഒരാളുടെ മകൾ ആശുപത്രിയിൽ , മറ്റൊരാൾക്ക് തന്റെ കഴിവിൽ ഒട്ടും വിശ്വാസമില്ല, വേറൊരാൾക്ക് എങ്ങനെയും കാശുണ്ടാക്കണം, നാലാമൻ ബഹുമിടുക്കൻ . ഇവരുടെ മനസ്സുകളിലൂടെയാണ് നമ്മൾ സഞ്ചരിക്കുന്നത്.

ഒരൊറ്റ രംഗത്തിലേയുള്ളെങ്കിലും അലെക് ബാൾഡ്വിൻ തന്റെ പ്രകടനം ഗംഭീരമാക്കി. വളരെ eye-catching ആയിട്ടുള്ള ഒരു പെർഫോമൻസ് ആയിരുന്നു അദ്ദേഹത്തിന്റേത്. കെവിൻ സ്പേസിക്ക് അതി ഭയങ്കരമായ പ്രകടനം ഒന്നും പുറത്തെടുക്കേണ്ട  ഒരു വേഷമല്ലായിരുന്നു. പലയിടത്തും flat ആയ ഡെലിവറി ആയിരുന്നു. ഒരു പക്ഷെ, അതായിരിക്കാം ആ  കഥാപാത്രം ആവശ്യപ്പെട്ടത്. അൽ പച്ചീനോ പതിവ് പോലെ കസറി. പക്ഷെ, എനിക്ക് ഇതിൽ പ്രിയപ്പെട്ടത് ജാക്ക് ലെമണിന്റെ പ്രകടനമാണ്. മനസ്സിൽ നിന്നും അങ്ങനെ വിട്ടു പോവാത്ത ഒരു  പെർഫോമൻസ്.

ഒരു സെയിൽസ്മാൻ അനുഭവിക്കുന്ന പിരിമുറുക്കങ്ങളും, വ്യഥകളും, ചിന്തകളും എല്ലാം ഗംഭീരമായി കൈകാര്യം ചെയ്തിട്ടുണ്ട് ഈ സിനിമയിൽ. മനുഷ്യ വികാരങ്ങൾക്ക് ഊന്നൽ നൽകിയാണ് ഓരോ സീനും. അത് പോലെ തന്നെ,  ഈ രംഗത്തെ കള്ളക്കളികളും , ഇതിൽ ഉൾപ്പെടുന്നവർ എത്ര മാത്രം ആത്മാർത്ഥത ഇല്ലാത്തവർ ആണെന്നും ഈ സിനിമ വരച്ചു കാട്ടുന്നു.

ഒരു പിടി നല്ല നടന്മാരുടെ മാസ്മരിക പ്രകടനങ്ങൾക്കായി ഈ സിനിമ കാണാം. നഷ്ടപ്പെടുത്തരുത്.