മദ്രാസ്(തമിഴ്) :
ഒരു സ്ഥിരം അടി-ഇടി-വെടി തമിഴ് പടം ആണെന്ന് പ്രതീക്ഷിച്ചാണ് 'മദ്രാസ്' കാണാൻ പോയത്. ഒരുപാടൊന്നും ഞെട്ടിച്ചില്ലെങ്കിലും 'മദ്രാസ്' എന്ന സിനിമ ജീവിതത്തോട് കുറച്ചൊക്കെ അടുത്ത് നിൽക്കുന്നതാണ്.
അധികാരം എന്ന ലഹരിയെ പറ്റിയാണ് 'മദ്രാസ്' പ്രേക്ഷകനോട് സംസാരിക്കുന്നത്. സിനിമയിൽ അധികാരത്തെ ഒരു വലിയ മതിലിനോട് താരതമ്യപ്പെടുത്തിയിരിക്കുന്നു. ഈ മതിലിൽ ആരുടെ പടം വരണം എന്നതിനെ പറ്റിയുള്ള സംഘർഷങ്ങൾ ആണ് മൊത്തത്തിൽ ഈ സിനിമ. കേൾക്കുമ്പോൾ ബാലിശമെന്നു തോന്നാവുന്ന കഥാതന്തു. പക്ഷെ, ഈ മതിലിനെയും അതിനു വേണ്ടിയുള്ള പരാക്രമങ്ങളെയും അല്പം കൂടി വലിയ ക്യാൻവാസിൽ ചിന്തിച്ചാൽ സംവിധായകൻ എന്താണ് ഉദ്ദേശിച്ചതെന്നു മനസ്സിലാവും. ഒരു മതിലിനു വേണ്ടി എന്തിനാ ഇത്ര ചോരയൊഴുക്കുന്നത്, ഇതെന്തു ലോജിക്കാണ് എന്നൊക്കെ ആരെങ്കിലും പറഞ്ഞാൽ അവർക്ക് ഈ തീം അത്രയ്ക്ക് അങ്ങട് തലയിലേക്ക് കേറിയിട്ടില്ല എന്ന് വേണം കരുതാൻ.
തമിഴിൽ ഇത്തരം രാഷ്ട്രീയ സിനിമകൾ മുൻപും വന്നിട്ടുണ്ട്. അതായതു പറഞ്ഞു തേഞ്ഞ ഒരു പഴയ ബോംബ് കഥ തന്നെ. പക്ഷെ, ഇറങ്ങിയിട്ടുള്ള ഇത്തരം സിനിമകളിലെ അതിഭാവുകത്വം നിറഞ്ഞ, ഐസക് ന്യുട്ടനെ അനുസരിക്കാത്ത രംഗങ്ങൾ പരമാവധി ഒഴിവാക്കിയിട്ടുണ്ട് ഈ ചിത്രത്തിൽ. റിയലിസ്ടിക് ആയ ലൊക്കേഷൻ, മനോഹരമായ പ്രകാശ സമന്വയം, നല്ല ക്യാമറ വർക്ക്, പറന്നു കളിക്കാതെ ഭൂമിയിൽ നിന്നുള്ള ഒറിജിനാളിറ്റിയുള്ള സംഘട്ടന രംഗങ്ങൾ ..അങ്ങനെ അങ്ങനെ...
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഇതൊരു വളരെ നല്ല സിനെമയോന്നുമല്ല. പറഞ്ഞു തേഞ്ഞ കഥ, പ്രതീക്ഷിക്കാവുന്ന ക്ലൈമാക്സ്, വികാരങ്ങൾ മുഘത്ത് വരാത്ത നായിക, രണ്ടാം പകുതിയിലെ ഒച്ചിഴയും പോലെയുള്ള പോക്ക് ...അങ്ങനെ അങ്ങനെ. കാർത്തി ഇപ്പോഴും പരുത്തിവീരനിൽ തന്നെ നില്ക്കുന്നു. ഏതാണ്ട് പടത്തിലും ഒരേ 'റഫ്' കഥാപാത്രങ്ങൾ. ചേട്ടനെ കണ്ടു പടിക്കൂ കാർത്തി ( പുള്ളിയും പക്ഷെ ഇപ്പൊ കണക്കാ!).
ചുരുക്കത്തിൽ, അതിഭാവുകത്വം നിറഞ്ഞ, അവിഞ്ഞ കുറെ പാട്ടുകളും സംഘട്ടനങ്ങളും നിറഞ്ഞ, സാധാരണ രാഷ്ട്രീയ തമിഴ് സിനിമകളേക്കാൾ മേന്മ 'മദ്രാസ്' സിനിമക്കുണ്ട്. അത് കൊണ്ട്, കാണുന്നതിൽ തെറ്റില്ല.
വാൽ: ജയലളിത കേസ് വിധി വരികയും അതിനെ പിൻ പറ്റി ബംഗ്ലൂരിൽ അല്പം പ്രശ്നങ്ങൾ നടക്കുകയും ചെയ്ത അതെ സമയത്താണ് ഞാനീ പടം കണ്ടത്. അകത്തും പുറത്തും ആകെ സംഘർഷം! എന്തായാലും അവസാനം നന്മ ജയിച്ചു, മറ്റെയിടത്ത് എന്താകുമോ എന്തോ!
ഒരു സ്ഥിരം അടി-ഇടി-വെടി തമിഴ് പടം ആണെന്ന് പ്രതീക്ഷിച്ചാണ് 'മദ്രാസ്' കാണാൻ പോയത്. ഒരുപാടൊന്നും ഞെട്ടിച്ചില്ലെങ്കിലും 'മദ്രാസ്' എന്ന സിനിമ ജീവിതത്തോട് കുറച്ചൊക്കെ അടുത്ത് നിൽക്കുന്നതാണ്.
അധികാരം എന്ന ലഹരിയെ പറ്റിയാണ് 'മദ്രാസ്' പ്രേക്ഷകനോട് സംസാരിക്കുന്നത്. സിനിമയിൽ അധികാരത്തെ ഒരു വലിയ മതിലിനോട് താരതമ്യപ്പെടുത്തിയിരിക്കുന്നു. ഈ മതിലിൽ ആരുടെ പടം വരണം എന്നതിനെ പറ്റിയുള്ള സംഘർഷങ്ങൾ ആണ് മൊത്തത്തിൽ ഈ സിനിമ. കേൾക്കുമ്പോൾ ബാലിശമെന്നു തോന്നാവുന്ന കഥാതന്തു. പക്ഷെ, ഈ മതിലിനെയും അതിനു വേണ്ടിയുള്ള പരാക്രമങ്ങളെയും അല്പം കൂടി വലിയ ക്യാൻവാസിൽ ചിന്തിച്ചാൽ സംവിധായകൻ എന്താണ് ഉദ്ദേശിച്ചതെന്നു മനസ്സിലാവും. ഒരു മതിലിനു വേണ്ടി എന്തിനാ ഇത്ര ചോരയൊഴുക്കുന്നത്, ഇതെന്തു ലോജിക്കാണ് എന്നൊക്കെ ആരെങ്കിലും പറഞ്ഞാൽ അവർക്ക് ഈ തീം അത്രയ്ക്ക് അങ്ങട് തലയിലേക്ക് കേറിയിട്ടില്ല എന്ന് വേണം കരുതാൻ.
തമിഴിൽ ഇത്തരം രാഷ്ട്രീയ സിനിമകൾ മുൻപും വന്നിട്ടുണ്ട്. അതായതു പറഞ്ഞു തേഞ്ഞ ഒരു പഴയ ബോംബ് കഥ തന്നെ. പക്ഷെ, ഇറങ്ങിയിട്ടുള്ള ഇത്തരം സിനിമകളിലെ അതിഭാവുകത്വം നിറഞ്ഞ, ഐസക് ന്യുട്ടനെ അനുസരിക്കാത്ത രംഗങ്ങൾ പരമാവധി ഒഴിവാക്കിയിട്ടുണ്ട് ഈ ചിത്രത്തിൽ. റിയലിസ്ടിക് ആയ ലൊക്കേഷൻ, മനോഹരമായ പ്രകാശ സമന്വയം, നല്ല ക്യാമറ വർക്ക്, പറന്നു കളിക്കാതെ ഭൂമിയിൽ നിന്നുള്ള ഒറിജിനാളിറ്റിയുള്ള സംഘട്ടന രംഗങ്ങൾ ..അങ്ങനെ അങ്ങനെ...
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഇതൊരു വളരെ നല്ല സിനെമയോന്നുമല്ല. പറഞ്ഞു തേഞ്ഞ കഥ, പ്രതീക്ഷിക്കാവുന്ന ക്ലൈമാക്സ്, വികാരങ്ങൾ മുഘത്ത് വരാത്ത നായിക, രണ്ടാം പകുതിയിലെ ഒച്ചിഴയും പോലെയുള്ള പോക്ക് ...അങ്ങനെ അങ്ങനെ. കാർത്തി ഇപ്പോഴും പരുത്തിവീരനിൽ തന്നെ നില്ക്കുന്നു. ഏതാണ്ട് പടത്തിലും ഒരേ 'റഫ്' കഥാപാത്രങ്ങൾ. ചേട്ടനെ കണ്ടു പടിക്കൂ കാർത്തി ( പുള്ളിയും പക്ഷെ ഇപ്പൊ കണക്കാ!).
ചുരുക്കത്തിൽ, അതിഭാവുകത്വം നിറഞ്ഞ, അവിഞ്ഞ കുറെ പാട്ടുകളും സംഘട്ടനങ്ങളും നിറഞ്ഞ, സാധാരണ രാഷ്ട്രീയ തമിഴ് സിനിമകളേക്കാൾ മേന്മ 'മദ്രാസ്' സിനിമക്കുണ്ട്. അത് കൊണ്ട്, കാണുന്നതിൽ തെറ്റില്ല.
വാൽ: ജയലളിത കേസ് വിധി വരികയും അതിനെ പിൻ പറ്റി ബംഗ്ലൂരിൽ അല്പം പ്രശ്നങ്ങൾ നടക്കുകയും ചെയ്ത അതെ സമയത്താണ് ഞാനീ പടം കണ്ടത്. അകത്തും പുറത്തും ആകെ സംഘർഷം! എന്തായാലും അവസാനം നന്മ ജയിച്ചു, മറ്റെയിടത്ത് എന്താകുമോ എന്തോ!
No comments:
Post a Comment