വേല ഇല്ലാ പട്ടധാരി (തമിഴ്) :
പൊതുവേ എനിക്ക് ധനുഷ് സിനിമകൾ ഇഷ്ടമാണ്. പുള്ളി തിരഞ്ഞെടുക്കുന്ന കഥയും കഥാപാത്രങ്ങളും ഒരിക്കലും അദ്ധേഹത്തിന്റെ കയ്യിൽ നിന്നും വഴുതി പോയിട്ടില്ല . തനിക്ക് യോജിക്കുന്നതും ചെയ്യാൻ കഴിയുന്നതും എന്നാൽ വ്യത്യസ്തങ്ങളും ആയ കഥാപാത്രങ്ങളെ ഇത് വരെ അദ്ദേഹം തിരഞ്ഞെടുതിട്ടുള്ളു. പോലീസ് ജീപ്പ് വലിച്ചു കീറുന്നതും ഒരു പത്തമ്പത് ഗുണ്ടകളെ ഇടിച്ചു തെറിപ്പിക്കുന്നതും ( ചിലപ്പോഴൊക്കെ ഒരു പത്തു പേരെയൊക്കെ തല്ലിയിട്ടുണ്ടാകും , ക്ഷമി!) , പുള്ളിയുടെ ഒരു ശൈലി അല്ല എന്നാണു എനിക്ക് തോന്നിയിട്ടുള്ളത്. മാത്രമല്ല, അദ്ധേഹത്തിന്റെ സിനിമകൾ, മറ്റു ഭൂരിഭാഗം തമിഴ് സിനിമകളെ വെച്ച് താരതമ്യം ചെയ്യുമ്പോ , ജീവിതത്തോട് അല്പമെങ്കിലും അധികം അടുത്ത് നിൽക്കുന്നവയാണ്.
പ്രസ്തുത ചിത്രം അദ്ധേഹത്തിന്റെ 25-ാ മത് സിനിമയാണ്. അതിനാൽ തന്നെ ഒരു ഒന്നൊന്നര വരവാണ് പുള്ളി ഇതിലൂടെ ഉദ്ദേശിച്ചിരിക്കുന്നത്. അത് അത്യാവശ്യം നന്നായി തന്നെ ചെയ്തിട്ടുമുണ്ട്. ലാലേട്ടനും ജയറാമും ദിലീപും മുകേഷും ഒക്കെ പല സിനിമകളിലും നമ്മെ കാട്ടി തന്ന തൊഴിലില്ലായ്മ തന്നെയാണ് പ്രമേയം . പക്ഷെ, ഒരു വ്യത്യസ്ത ട്രാക്ക് ആണ് ഈ സിനിമയിൽ. സ്ഥിരം പ്രണയ ക്ലീഷേകളും പുട്ടിനു പീര പോലെയുള്ള കുറെ പാട്ടുകളും ( നല്ല പാട്ടുകളാണ്, പക്ഷെ അതിന്റെ ആധിക്യം പടത്തിന്റെ ഒഴുക്കിനെ ബാധിച്ചിട്ടുണ്ട് ) ഒഴിച്ചു നിർത്തിയാൽ ഈ ചിത്രം കാണേണ്ടത് തന്നെയാണ്. ആദ്യ പകുതി കിടിലം തന്നെയാണ്. ഒട്ടും മുഷിപ്പിക്കില്ല. ഇക്കിളിയിടാതെ തന്നെ ചിരിക്കാൻ കഴിയുന്ന നർമ്മ മുഹൂർത്തങ്ങൾ കൊണ്ട് സമ്പന്നമാണ് ആദ്യ പകുതി. രണ്ടാം പകുതിയിൽ അല്പം നീട്ടൽ തോന്നിയെങ്കിലും കണ്ടിരിക്കാവുന്ന രീതിയിൽ തന്നെയാണ് സംഭവം കൊണ്ട് പോയെക്കുന്നത് . കുറെ രജനി സ്റ്റൈൽ പുഞ്ച ഡയലോഗുകളും ആർക്കും പ്രതീക്ഷിക്കാവുന്ന ക്ലൈമാക്സും കൂടെ.
മൊത്തത്തിൽ ഒരു ധനുഷ് ഷോ ആണ് ഈ ചിത്രം. പുള്ളി അത് മനോഹരമായി തന്നെ ചെയ്തിട്ടുണ്ട് (ചില രംഗങ്ങളിൽ സ്വന്തം അമ്മായി അച്ഛനെ അനുകരിച്ചോ എന്നൊരു തോന്നൽ ). അമല പോളിന് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. സമുദ്രക്കനിയും ശരണ്യ പൊൻവണ്ണനും തന്റെ റോളുകൾ ഭംഗിയാക്കി. ഈ സിനിമയുടെ ഏറ്റവും വലിയ പോരായ്മ ഇതിലെ വില്ലൻ തന്നെയാണ്. പറഞ്ഞറിയിക്കാൻ പറ്റാത്ത വിധം അലമ്പാക്കി കളഞ്ഞു. സംഗീതം നന്നായിട്ടുണ്ട്---പാട്ടുകളും പശ്ചാത്തല സംഗീതവും. "വാട്ട് എ കർവാട്" മറ്റൊരു കൊല വെരി ആവില്ല എന്നാണു എനിക്ക് തോന്നുന്നത്.
എന്തായാലും കാണാത്തവർ പറ്റുമെങ്കിൽ കാണണം. ബോറടിക്കാതെ കണ്ടിരിക്കാവുന്ന ഒരു നല്ല തമിഴ് മാസ്സ് പടം തന്നെയാണ് ഇത്. പിന്നെ, കണ്ടില്ലേലും വലിയ നഷ്ടമോന്നുമല്ല.
വാൽ : ഒരു സിനിമയിൽ ഏറ്റവും നീളം കൂടിയ സംഭാഷണം ഒറ്റ ശ്വാസത്തിൽ പറഞ്ഞതിന്റെ ലോക റെക്കോർഡ് മിക്കവാറും ധനുഷിന് കിട്ടും! ആ ഡയലോഗ് കഴിഞ്ഞപ്പോ ആരോ വിളിച്ചു പറയുന്നത് കേട്ടു : "ഒരു ഷോട"...മലയാളി തന്നെ!
പൊതുവേ എനിക്ക് ധനുഷ് സിനിമകൾ ഇഷ്ടമാണ്. പുള്ളി തിരഞ്ഞെടുക്കുന്ന കഥയും കഥാപാത്രങ്ങളും ഒരിക്കലും അദ്ധേഹത്തിന്റെ കയ്യിൽ നിന്നും വഴുതി പോയിട്ടില്ല . തനിക്ക് യോജിക്കുന്നതും ചെയ്യാൻ കഴിയുന്നതും എന്നാൽ വ്യത്യസ്തങ്ങളും ആയ കഥാപാത്രങ്ങളെ ഇത് വരെ അദ്ദേഹം തിരഞ്ഞെടുതിട്ടുള്ളു. പോലീസ് ജീപ്പ് വലിച്ചു കീറുന്നതും ഒരു പത്തമ്പത് ഗുണ്ടകളെ ഇടിച്ചു തെറിപ്പിക്കുന്നതും ( ചിലപ്പോഴൊക്കെ ഒരു പത്തു പേരെയൊക്കെ തല്ലിയിട്ടുണ്ടാകും , ക്ഷമി!) , പുള്ളിയുടെ ഒരു ശൈലി അല്ല എന്നാണു എനിക്ക് തോന്നിയിട്ടുള്ളത്. മാത്രമല്ല, അദ്ധേഹത്തിന്റെ സിനിമകൾ, മറ്റു ഭൂരിഭാഗം തമിഴ് സിനിമകളെ വെച്ച് താരതമ്യം ചെയ്യുമ്പോ , ജീവിതത്തോട് അല്പമെങ്കിലും അധികം അടുത്ത് നിൽക്കുന്നവയാണ്.
പ്രസ്തുത ചിത്രം അദ്ധേഹത്തിന്റെ 25-ാ മത് സിനിമയാണ്. അതിനാൽ തന്നെ ഒരു ഒന്നൊന്നര വരവാണ് പുള്ളി ഇതിലൂടെ ഉദ്ദേശിച്ചിരിക്കുന്നത്. അത് അത്യാവശ്യം നന്നായി തന്നെ ചെയ്തിട്ടുമുണ്ട്. ലാലേട്ടനും ജയറാമും ദിലീപും മുകേഷും ഒക്കെ പല സിനിമകളിലും നമ്മെ കാട്ടി തന്ന തൊഴിലില്ലായ്മ തന്നെയാണ് പ്രമേയം . പക്ഷെ, ഒരു വ്യത്യസ്ത ട്രാക്ക് ആണ് ഈ സിനിമയിൽ. സ്ഥിരം പ്രണയ ക്ലീഷേകളും പുട്ടിനു പീര പോലെയുള്ള കുറെ പാട്ടുകളും ( നല്ല പാട്ടുകളാണ്, പക്ഷെ അതിന്റെ ആധിക്യം പടത്തിന്റെ ഒഴുക്കിനെ ബാധിച്ചിട്ടുണ്ട് ) ഒഴിച്ചു നിർത്തിയാൽ ഈ ചിത്രം കാണേണ്ടത് തന്നെയാണ്. ആദ്യ പകുതി കിടിലം തന്നെയാണ്. ഒട്ടും മുഷിപ്പിക്കില്ല. ഇക്കിളിയിടാതെ തന്നെ ചിരിക്കാൻ കഴിയുന്ന നർമ്മ മുഹൂർത്തങ്ങൾ കൊണ്ട് സമ്പന്നമാണ് ആദ്യ പകുതി. രണ്ടാം പകുതിയിൽ അല്പം നീട്ടൽ തോന്നിയെങ്കിലും കണ്ടിരിക്കാവുന്ന രീതിയിൽ തന്നെയാണ് സംഭവം കൊണ്ട് പോയെക്കുന്നത് . കുറെ രജനി സ്റ്റൈൽ പുഞ്ച ഡയലോഗുകളും ആർക്കും പ്രതീക്ഷിക്കാവുന്ന ക്ലൈമാക്സും കൂടെ.
മൊത്തത്തിൽ ഒരു ധനുഷ് ഷോ ആണ് ഈ ചിത്രം. പുള്ളി അത് മനോഹരമായി തന്നെ ചെയ്തിട്ടുണ്ട് (ചില രംഗങ്ങളിൽ സ്വന്തം അമ്മായി അച്ഛനെ അനുകരിച്ചോ എന്നൊരു തോന്നൽ ). അമല പോളിന് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. സമുദ്രക്കനിയും ശരണ്യ പൊൻവണ്ണനും തന്റെ റോളുകൾ ഭംഗിയാക്കി. ഈ സിനിമയുടെ ഏറ്റവും വലിയ പോരായ്മ ഇതിലെ വില്ലൻ തന്നെയാണ്. പറഞ്ഞറിയിക്കാൻ പറ്റാത്ത വിധം അലമ്പാക്കി കളഞ്ഞു. സംഗീതം നന്നായിട്ടുണ്ട്---പാട്ടുകളും പശ്ചാത്തല സംഗീതവും. "വാട്ട് എ കർവാട്" മറ്റൊരു കൊല വെരി ആവില്ല എന്നാണു എനിക്ക് തോന്നുന്നത്.
എന്തായാലും കാണാത്തവർ പറ്റുമെങ്കിൽ കാണണം. ബോറടിക്കാതെ കണ്ടിരിക്കാവുന്ന ഒരു നല്ല തമിഴ് മാസ്സ് പടം തന്നെയാണ് ഇത്. പിന്നെ, കണ്ടില്ലേലും വലിയ നഷ്ടമോന്നുമല്ല.
വാൽ : ഒരു സിനിമയിൽ ഏറ്റവും നീളം കൂടിയ സംഭാഷണം ഒറ്റ ശ്വാസത്തിൽ പറഞ്ഞതിന്റെ ലോക റെക്കോർഡ് മിക്കവാറും ധനുഷിന് കിട്ടും! ആ ഡയലോഗ് കഴിഞ്ഞപ്പോ ആരോ വിളിച്ചു പറയുന്നത് കേട്ടു : "ഒരു ഷോട"...മലയാളി തന്നെ!
No comments:
Post a Comment