മഞ്ഞവെയിൽ മരണങ്ങൾ
ബെന്യാമിൻ
പ്രതികൂല സാഹചര്യങ്ങളെ മനശക്തി കൊണ്ട് മറികടന്നു സ്വാതന്ത്ര്യത്തിന്റെ ആകാശത്തിലേക്ക് പറന്നുയർന്ന മനുഷ്യന്റെ കഥയായിരുന്നു 'ആടുജീവിതം'. സ്വതവേ ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ തടസ്സങ്ങളെയും കുറ്റം പറഞ്ഞും പിറു പിറുത്തും നേരിടുന്ന ബഹുഭൂരിപക്ഷം വരുന്ന മനുഷ്യർക്ക് ഒരു പ്രചോദനമായിരുന്നു ആ പുസ്തകം. 'മഞ്ഞവെയിൽ മരണങ്ങൾ' ഒരിക്കലും ആ ഒരു വിശേഷണത്തിന് അർഹമല്ല. ഇതൊരു ത്രില്ലർ ആണ്. ഫിക്ഷനും റിയലിസവും നല്ല രീതിയിൽ കൂട്ടിക്കുഴച്ചുള്ള ഒരു മനോഹര നോവൽ.
അന്ത്രപ്പേർ കുടുംബം ചരിത്രപ്രാധാന്യമുള്ള കുടുംബമാണ്. ക്രിസ്തീയ ചരിത്രത്തിലും പോർച്ചുഗീസ്കാരുടെ ഇന്ത്യൻ അധിനിവേശ ചരിത്രത്തിലും അന്ത്രപ്പേർ കുടുംബം പ്രധാനികളാണ്. ഡീഗോ ഗാർഷ്യ എന്ന ദ്വീപ സമൂഹത്തിലെ അധികാരികൾ ആയിരുന്നു ഇവർ ഒരു കാലത്ത്. ഈ നോവൽ വികസിക്കുന്നത് ആ ദ്വീപിലും അവിടുള്ള അന്ത്രപ്പേർ കുടുംബത്തിലെ അംഗങ്ങളും , പിന്നെ ഒരു പട്ടം കുടിയേറ്റക്കാരിലൂടെയുമാണ്. ഒരു കൊലപാതകം. അതും വർഷങ്ങൾക്ക് മുൻപ് ഒപ്പം പഠിച്ച സുഹൃത്തിന്റെ. അതിനു പിന്നാലെ ഓടുന്ന ക്രിസ്റ്റി അന്ത്രപ്പേരിന്റെ കഥ. ജീവിതത്തിൽ ഒന്നുമാകാതെ, ദൌത്യങ്ങളിൽ പരാജയപ്പെടുന്ന ക്രിസ്റ്റി അന്ത്രപ്പേറിന്റെ കഥ.
നോവലിസ്റ്റും സുഹൃത്തുക്കളും ക്രിസ്റ്റിയുടെ പുസ്തകഭാഗങ്ങളിലൂടെ, ക്രിസ്റ്റിയുടേയും അന്ത്രപ്പേർ കുടുംബത്തിന്റെയും , മറ്റു പല സംഭാവങ്ങളിലൂടെയും കടന്നു പോകുന്നു.
ബെന്യാമിന്റെ തന്നെ 'ആടുജീവിത'ത്തിൽ നിന്ന് ഈ പുസ്തകത്തിലേക്ക് വരുമ്പോൾ നമ്മൾ പ്രതീക്ഷിക്കുന്ന ഒരു 'ലെവൽ' , പക്ഷെ ഇതിൽ ലഭിക്കുന്നില്ല. പലയിടത്തും പറഞ്ഞ കാര്യങ്ങൾ തന്നെ ആവർത്തിക്കുന്ന പോലെ തോന്നി. പിന്നെ, ഈ രണ്ടു പുസ്തകങ്ങളും രണ്ടു വ്യത്യസ്ത വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്.അതിനാൽ തന്നെ ഒരു താരതമ്യം മണ്ടത്തരമാണ്. പിന്നെ, ഒരു ത്രില്ലർ എന്ന നിലയിൽ ഒരു 90 ശതമാനത്തോളം നീതി പുലർത്തുന്നുണ്ട് ഈ പുസ്തകം. കാരണം, കുറെയേറെ ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ തരാതെയാണ് കഥ അവസാനിക്കുന്നത്(?). അത് പിന്നെ നോവലിന്റെ ഉത്തരവാദിത്വമല്ല എന്ന് പറഞ്ഞു ഒഴിയാമെങ്കിലും, ഒരു സാധാരണ വായനക്കാരൻ അത് ക്ഷമിക്കില്ല.
പൊതുവിൽ വായനക്കാരനെ ഒട്ടും ബോറടിപ്പിക്കാതെ ഒരു ത്രില്ലർ മൂഡിൽ കൊണ്ട് പോകുന്ന പുസ്തകമാണ് 'മഞ്ഞവെയിൽ മരണങ്ങൾ' . ബെന്യാമിൻ എന്ന എഴുത്തുകാരൻ നിങ്ങളെ നിരാശപ്പെടുതുന്നില്ല. അത് കൊണ്ട് തന്നെ, ഇനിയും മികച്ച സൃഷ്ടികൾ ഞങ്ങൾ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു.
വാൽ: ക്രിസ്റ്റി അന്ത്രപ്പേർ, നീ എവിടെയാണ്!
ബെന്യാമിൻ
പ്രതികൂല സാഹചര്യങ്ങളെ മനശക്തി കൊണ്ട് മറികടന്നു സ്വാതന്ത്ര്യത്തിന്റെ ആകാശത്തിലേക്ക് പറന്നുയർന്ന മനുഷ്യന്റെ കഥയായിരുന്നു 'ആടുജീവിതം'. സ്വതവേ ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ തടസ്സങ്ങളെയും കുറ്റം പറഞ്ഞും പിറു പിറുത്തും നേരിടുന്ന ബഹുഭൂരിപക്ഷം വരുന്ന മനുഷ്യർക്ക് ഒരു പ്രചോദനമായിരുന്നു ആ പുസ്തകം. 'മഞ്ഞവെയിൽ മരണങ്ങൾ' ഒരിക്കലും ആ ഒരു വിശേഷണത്തിന് അർഹമല്ല. ഇതൊരു ത്രില്ലർ ആണ്. ഫിക്ഷനും റിയലിസവും നല്ല രീതിയിൽ കൂട്ടിക്കുഴച്ചുള്ള ഒരു മനോഹര നോവൽ.
അന്ത്രപ്പേർ കുടുംബം ചരിത്രപ്രാധാന്യമുള്ള കുടുംബമാണ്. ക്രിസ്തീയ ചരിത്രത്തിലും പോർച്ചുഗീസ്കാരുടെ ഇന്ത്യൻ അധിനിവേശ ചരിത്രത്തിലും അന്ത്രപ്പേർ കുടുംബം പ്രധാനികളാണ്. ഡീഗോ ഗാർഷ്യ എന്ന ദ്വീപ സമൂഹത്തിലെ അധികാരികൾ ആയിരുന്നു ഇവർ ഒരു കാലത്ത്. ഈ നോവൽ വികസിക്കുന്നത് ആ ദ്വീപിലും അവിടുള്ള അന്ത്രപ്പേർ കുടുംബത്തിലെ അംഗങ്ങളും , പിന്നെ ഒരു പട്ടം കുടിയേറ്റക്കാരിലൂടെയുമാണ്. ഒരു കൊലപാതകം. അതും വർഷങ്ങൾക്ക് മുൻപ് ഒപ്പം പഠിച്ച സുഹൃത്തിന്റെ. അതിനു പിന്നാലെ ഓടുന്ന ക്രിസ്റ്റി അന്ത്രപ്പേരിന്റെ കഥ. ജീവിതത്തിൽ ഒന്നുമാകാതെ, ദൌത്യങ്ങളിൽ പരാജയപ്പെടുന്ന ക്രിസ്റ്റി അന്ത്രപ്പേറിന്റെ കഥ.
നോവലിസ്റ്റും സുഹൃത്തുക്കളും ക്രിസ്റ്റിയുടെ പുസ്തകഭാഗങ്ങളിലൂടെ, ക്രിസ്റ്റിയുടേയും അന്ത്രപ്പേർ കുടുംബത്തിന്റെയും , മറ്റു പല സംഭാവങ്ങളിലൂടെയും കടന്നു പോകുന്നു.
ബെന്യാമിന്റെ തന്നെ 'ആടുജീവിത'ത്തിൽ നിന്ന് ഈ പുസ്തകത്തിലേക്ക് വരുമ്പോൾ നമ്മൾ പ്രതീക്ഷിക്കുന്ന ഒരു 'ലെവൽ' , പക്ഷെ ഇതിൽ ലഭിക്കുന്നില്ല. പലയിടത്തും പറഞ്ഞ കാര്യങ്ങൾ തന്നെ ആവർത്തിക്കുന്ന പോലെ തോന്നി. പിന്നെ, ഈ രണ്ടു പുസ്തകങ്ങളും രണ്ടു വ്യത്യസ്ത വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്.അതിനാൽ തന്നെ ഒരു താരതമ്യം മണ്ടത്തരമാണ്. പിന്നെ, ഒരു ത്രില്ലർ എന്ന നിലയിൽ ഒരു 90 ശതമാനത്തോളം നീതി പുലർത്തുന്നുണ്ട് ഈ പുസ്തകം. കാരണം, കുറെയേറെ ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ തരാതെയാണ് കഥ അവസാനിക്കുന്നത്(?). അത് പിന്നെ നോവലിന്റെ ഉത്തരവാദിത്വമല്ല എന്ന് പറഞ്ഞു ഒഴിയാമെങ്കിലും, ഒരു സാധാരണ വായനക്കാരൻ അത് ക്ഷമിക്കില്ല.
പൊതുവിൽ വായനക്കാരനെ ഒട്ടും ബോറടിപ്പിക്കാതെ ഒരു ത്രില്ലർ മൂഡിൽ കൊണ്ട് പോകുന്ന പുസ്തകമാണ് 'മഞ്ഞവെയിൽ മരണങ്ങൾ' . ബെന്യാമിൻ എന്ന എഴുത്തുകാരൻ നിങ്ങളെ നിരാശപ്പെടുതുന്നില്ല. അത് കൊണ്ട് തന്നെ, ഇനിയും മികച്ച സൃഷ്ടികൾ ഞങ്ങൾ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു.
വാൽ: ക്രിസ്റ്റി അന്ത്രപ്പേർ, നീ എവിടെയാണ്!
No comments:
Post a Comment