Featured Post

ആ ഭാ സം

ജനാധിപത്യത്തിന് മേൽ തങ്ങളുടേതായ പൊളിച്ചടുക്കലുകൾ   നടത്താൻ  ഭരണകൂടങ്ങൾ ശ്രമിക്കുന്ന ഈ കാലത്ത് , നമ്മുടെ സമകാലീനമായ സാമൂഹിക സാഹചര്യങ്ങളെ...

Saturday, February 7, 2015

ഷമിതാഭ്

ഷമിതാഭ് :

(സ്പോയിലെർസ് ഉണ്ടാവാം)

രണ്ടു ദേശീയ അവാർഡ് ജേതാക്കൾ. ഒരാൾ തമിഴ് സിനിമയിലെ, തന്റേതായ ഒരു ഇരിപ്പടം സ്വന്തമാക്കിയ,  യുവ നടൻ, ധനുഷ്. മറ്റൊരാൾ, ഇന്ത്യൻ സിനിമയിലെ തന്നെ പ്രായം ഏറാത്ത, അഭിനയ കുലപതി, സാക്ഷാൽ അമിതാഭ് ബച്ചൻ. ഇവർ ഒന്നിക്കുമ്പോൾ സംഭവിക്കുന്ന മാജിക്കാണ് 'ഷമിതാഭ്. സ്ക്രീനിൽ നമുക്ക് കാണാൻ സാധിക്കുന്നത്, രണ്ടു തലമുറകളിലെ, രണ്ടു രീതികളിലുള്ള അഭിനയ ശൈലികളുടെ മത്സരമാണ്. അത് സിനിമയ്ക്കു ഗുണം ചെയ്തു എന്ന് വേണം കരുതാൻ.

'ഷമിതാഭ്' എന്ന സിനിമയുടെ ഏറ്റവും വലിയ ശക്തി, കഥയിലെ പുതുമയാണ്. ഒരു പാവപ്പെട്ടവൻ, കഷ്ടപ്പാടുകളിലൂടെ, സമ്പന്നതയുടെ ലോകം കീഴടക്കുന്നത്‌ പഴയ കഥയാണ്‌. അത് പോലെ, കഷ്ടപ്പാടുകളിലൂടെ ഒരുവൻ സിനിമാലോകത്ത് വലിയവൻ ആവുന്നതും കേട്ട് പരിചയമുള്ള തീം ആണ്. എന്നാൽ, ജന്മനാ ഊമയായ ഒരുവൻ, അവനു സിനിമയിൽ അഭിനയിക്കണം എന്ന അദമ്യമായ ആഗ്രഹം, അതും നായകനായി! ചില സാങ്കേതിക വിദ്യകളുടെ സഹായത്തോടെ മറ്റൊരാളുടെ ശബ്ദം, അവനെ ഒരു സൂപ്പർ സ്റ്റാർ ആകാൻ സഹായിക്കുന്നു. പിന്നെ നടക്കുന്ന സംഭവങ്ങളുടെ ചുരുൾ അഴിയുന്നതാണ് കഥ. ഇവിടെ, ശബ്ദം നൽകുന്ന ആൾ, വർഷങ്ങൾക്കു മുൻപ് സിനിമയിൽ കയറാൻ ശ്രമിച്ചു, ശബ്ദത്തിന്റെ പേരിൽ തന്നെ തഴയപ്പെട്ട വ്യക്തിയാണ്.
ഊമയായ സൂപ്പർ സ്റ്റാർ ആയി ധനുഷും, ശബ്ദമായി ബച്ചനും തകർത്തു .

ഉയരങ്ങൾ വെട്ടിപ്പിടിക്കാൻ വെമ്പൽ കൊള്ളുന്നവന്റെയും, ഒരു ഉയരത്തിലും എത്താൻ സാധിക്കാത്തവാന്റെയും  'ഈഗോ'കൾ തമ്മിലുള്ള ഒരു യുദ്ധം നമുക്ക് ഈ സിനിമയിൽ കാണാം. ശബ്ദവും വ്യക്തിയും രണ്ടാവുകയും, വ്യക്തിക്ക് ആധിപത്യ മനോഭാവവും , ശബ്ദത്തിനു അപകർഷതാ ബോധവും നഷ്ടബോധവും ആവുകയും ചെയ്യുമ്പോൾ ഉള്ള സംഘർഷങ്ങൾ മനോഹരമായി തന്നെ സംവിധായകൻ കാണിച്ചിരിക്കുന്നു. അത് പോലെ തന്നെ, ബോളിവുഡ് എന്ന ഗ്ലാമർ സിനിമാലോകത്തെ കണക്കിന് കളിയാക്കിയിട്ടുമുണ്ട്, ഈ ചിത്രത്തിൽ. അമിതാഭ് ബച്ചന്റെയും രജനികാന്തിന്റെയും ചില ജീവിത സാഹചര്യങ്ങളിലൂടെയും സിനിമ കടന്നു പോകുന്നുണ്ട്. പക്ഷെ, രണ്ടാം പകുതിയിൽ എവിടെ വെച്ചോ മറ്റൊരു ബോളിവുഡ് മെലോഡ്രാമ ലെവെലിലെക്കു പടം വീഴുന്നുണ്ട്.

അമിതാഭ് ബച്ചന്റെ മറ്റൊരു ക്ലാസ്സിക്‌ പ്രകടനം ആണ് നമുക്ക് കാണാൻ സാധിക്കുക. കുടിയനായ, അപകർഷതാബോധവും, നഷ്ടബോധവും പേറുന്ന, സ്വന്തമായി ഘനഗാംഭീര്യമുള്ള ശബ്ദം മാത്രമുള്ള കഥാപാത്രം അദ്ദേഹം മനോഹരമാക്കി. ധനുഷും ഒപ്പത്തിനൊപ്പം തന്നെ തന്റെ റോൾ ഗംഭീരമാക്കി. പലയിടങ്ങളിലും തിരക്കഥ സ്പീഡ് കുറയുമ്പോൾ ഇവരുടെ പ്രകടനം ഒന്ന് മാത്രമാണ് സിനിമയെ താങ്ങി നിർത്തുന്നത്. അക്ഷര ഹാസൻ അരങ്ങേറ്റം ഒട്ടും മോശമാക്കിയില്ല. ഈ സിനിമയിലെ പല സംഭാഷണങ്ങളും അർത്ഥവത്താകുന്നത് ക്ലൈമാക്സിൽ ആണെന്ന് കൂടി പറയട്ടെ. ബാൽക്കി വീണ്ടും താൻ നല്ലൊരു സംവിധായകാൻ ആണെന്ന് അടിവരയിടുന്നു ഈ ചിത്രത്തിലൂടെ. പി.സി. ശ്രീരാമിന്റെ ക്യാമറയും , ഇളയരാജയുടെ സംഗീതവും പ്രത്യേകം എടുത്തു പറയേണ്ടത് തന്നെയാണ്.

ഒരു അമിതാഭ് ഫാനോ ധനുഷ് ഫാനോ മാത്രം കണ്ടിരിക്കേണ്ട ഒരു സിനിമ അല്ല 'ഷമിതാഭ്'. എല്ലാവരും കാണേണ്ട ഒരു ചിത്രം തന്നെയാണ്. പിന്നെ, സാധാരണ ബോളിവുഡ് മസാലയെ ദഹിക്കു എന്നാണെങ്കിൽ ഇത് കണ്ടാൽ ചിലപ്പോ ദഹനക്കേട് വന്നേക്കാം. എന്തായാലും'ഷമിതാഭ്' കാണാനുള്ള അവസരം നഷ്ടപ്പെടുത്തരുത്.

 വാൽ: സിനിമയിൽ ബച്ചന്റെ കഥാപാത്രം പറയുന്നുണ്ട്,  " എന്റെ ഈ ശബ്ദം ഏതു പട്ടിയുടെ വായിൽ നിന്ന് കേട്ടാലും ഗംഭീരമായിരിക്കും" എന്ന്. സത്യം തന്നെ!  എന്താ ശബ്ദം!! അതിന്റെ കൂടെ കിടിലൻ ആക്ടിങ്ങും ! 'ആറാം തമ്പുരാനിലെ' ലാലേട്ടൻ പറയുന്ന ഹിന്ദി ഡയലോഗ് , ബച്ചൻ പറഞ്ഞിരുന്നേൽ എത്ര കിടുക്കിയേനെ എന്ന് ഒരു നിമിഷം ആലോചിച് പോയി.

ലാലേട്ടൻ ഫാൻസ്‌, നോ പൊങ്കാല പ്ലീസ്‌!ഷമിതാഭ് :

(സ്പോയിലെർസ് ഉണ്ടാവാം)

രണ്ടു ദേശീയ അവാർഡ് ജേതാക്കൾ. ഒരാൾ തമിഴ് സിനിമയിലെ, തന്റേതായ ഒരു ഇരിപ്പടം സ്വന്തമാക്കിയ,  യുവ നടൻ, ധനുഷ്. മറ്റൊരാൾ, ഇന്ത്യൻ സിനിമയിലെ തന്നെ പ്രായം ഏറാത്ത, അഭിനയ കുലപതി, സാക്ഷാൽ അമിതാഭ് ബച്ചൻ. ഇവർ ഒന്നിക്കുമ്പോൾ സംഭവിക്കുന്ന മാജിക്കാണ് 'ഷമിതാഭ്. സ്ക്രീനിൽ നമുക്ക് കാണാൻ സാധിക്കുന്നത്, രണ്ടു തലമുറകളിലെ, രണ്ടു രീതികളിലുള്ള അഭിനയ ശൈലികളുടെ മത്സരമാണ്. അത് സിനിമയ്ക്കു ഗുണം ചെയ്തു എന്ന് വേണം കരുതാൻ.

'ഷമിതാഭ്' എന്ന സിനിമയുടെ ഏറ്റവും വലിയ ശക്തി, കഥയിലെ പുതുമയാണ്. ഒരു പാവപ്പെട്ടവൻ, കഷ്ടപ്പാടുകളിലൂടെ, സമ്പന്നതയുടെ ലോകം കീഴടക്കുന്നത്‌ പഴയ കഥയാണ്‌. അത് പോലെ, കഷ്ടപ്പാടുകളിലൂടെ ഒരുവൻ സിനിമാലോകത്ത് വലിയവൻ ആവുന്നതും കേട്ട് പരിചയമുള്ള തീം ആണ്. എന്നാൽ, ജന്മനാ ഊമയായ ഒരുവൻ, അവനു സിനിമയിൽ അഭിനയിക്കണം എന്ന അദമ്യമായ ആഗ്രഹം, അതും നായകനായി! ചില സാങ്കേതിക വിദ്യകളുടെ സഹായത്തോടെ മറ്റൊരാളുടെ ശബ്ദം, അവനെ ഒരു സൂപ്പർ സ്റ്റാർ ആകാൻ സഹായിക്കുന്നു. പിന്നെ നടക്കുന്ന സംഭവങ്ങളുടെ ചുരുൾ അഴിയുന്നതാണ് കഥ. ഇവിടെ, ശബ്ദം നൽകുന്ന ആൾ, വർഷങ്ങൾക്കു മുൻപ് സിനിമയിൽ കയറാൻ ശ്രമിച്ചു, ശബ്ദത്തിന്റെ പേരിൽ തന്നെ തഴയപ്പെട്ട വ്യക്തിയാണ്.
ഊമയായ സൂപ്പർ സ്റ്റാർ ആയി ധനുഷും, ശബ്ദമായി ബച്ചനും തകർത്തു .

ഉയരങ്ങൾ വെട്ടിപ്പിടിക്കാൻ വെമ്പൽ കൊള്ളുന്നവന്റെയും, ഒരു ഉയരത്തിലും എത്താൻ സാധിക്കാത്തവാന്റെയും  'ഈഗോ'കൾ തമ്മിലുള്ള ഒരു യുദ്ധം നമുക്ക് ഈ സിനിമയിൽ കാണാം. ശബ്ദവും വ്യക്തിയും രണ്ടാവുകയും, വ്യക്തിക്ക് ആധിപത്യ മനോഭാവവും , ശബ്ദത്തിനു അപകർഷതാ ബോധവും നഷ്ടബോധവും ആവുകയും ചെയ്യുമ്പോൾ ഉള്ള സംഘർഷങ്ങൾ മനോഹരമായി തന്നെ സംവിധായകൻ കാണിച്ചിരിക്കുന്നു. അത് പോലെ തന്നെ, ബോളിവുഡ് എന്ന ഗ്ലാമർ സിനിമാലോകത്തെ കണക്കിന് കളിയാക്കിയിട്ടുമുണ്ട്, ഈ ചിത്രത്തിൽ. അമിതാഭ് ബച്ചന്റെയും രജനികാന്തിന്റെയും ചില ജീവിത സാഹചര്യങ്ങളിലൂടെയും സിനിമ കടന്നു പോകുന്നുണ്ട്. പക്ഷെ, രണ്ടാം പകുതിയിൽ എവിടെ വെച്ചോ മറ്റൊരു ബോളിവുഡ് മെലോഡ്രാമ ലെവെലിലെക്കു പടം വീഴുന്നുണ്ട്.

അമിതാഭ് ബച്ചന്റെ മറ്റൊരു ക്ലാസ്സിക്‌ പ്രകടനം ആണ് നമുക്ക് കാണാൻ സാധിക്കുക. കുടിയനായ, അപകർഷതാബോധവും, നഷ്ടബോധവും പേറുന്ന, സ്വന്തമായി ഘനഗാംഭീര്യമുള്ള ശബ്ദം മാത്രമുള്ള കഥാപാത്രം അദ്ദേഹം മനോഹരമാക്കി. ധനുഷും ഒപ്പത്തിനൊപ്പം തന്നെ തന്റെ റോൾ ഗംഭീരമാക്കി. പലയിടങ്ങളിലും തിരക്കഥ സ്പീഡ് കുറയുമ്പോൾ ഇവരുടെ പ്രകടനം ഒന്ന് മാത്രമാണ് സിനിമയെ താങ്ങി നിർത്തുന്നത്. അക്ഷര ഹാസൻ അരങ്ങേറ്റം ഒട്ടും മോശമാക്കിയില്ല. ഈ സിനിമയിലെ പല സംഭാഷണങ്ങളും അർത്ഥവത്താകുന്നത് ക്ലൈമാക്സിൽ ആണെന്ന് കൂടി പറയട്ടെ. ബാൽക്കി വീണ്ടും താൻ നല്ലൊരു സംവിധായകാൻ ആണെന്ന് അടിവരയിടുന്നു ഈ ചിത്രത്തിലൂടെ. പി.സി. ശ്രീരാമിന്റെ ക്യാമറയും , ഇളയരാജയുടെ സംഗീതവും പ്രത്യേകം എടുത്തു പറയേണ്ടത് തന്നെയാണ്.

ഒരു അമിതാഭ് ഫാനോ ധനുഷ് ഫാനോ മാത്രം കണ്ടിരിക്കേണ്ട ഒരു സിനിമ അല്ല 'ഷമിതാഭ്'. എല്ലാവരും കാണേണ്ട ഒരു ചിത്രം തന്നെയാണ്. പിന്നെ, സാധാരണ ബോളിവുഡ് മസാലയെ ദഹിക്കു എന്നാണെങ്കിൽ ഇത് കണ്ടാൽ ചിലപ്പോ ദഹനക്കേട് വന്നേക്കാം. എന്തായാലും'ഷമിതാഭ്' കാണാനുള്ള അവസരം നഷ്ടപ്പെടുത്തരുത്.

 വാൽ: സിനിമയിൽ ബച്ചന്റെ കഥാപാത്രം പറയുന്നുണ്ട്,  " എന്റെ ഈ ശബ്ദം ഏതു പട്ടിയുടെ വായിൽ നിന്ന് കേട്ടാലും ഗംഭീരമായിരിക്കും" എന്ന്. സത്യം തന്നെ!  എന്താ ശബ്ദം!! അതിന്റെ കൂടെ കിടിലൻ ആക്ടിങ്ങും ! 'ആറാം തമ്പുരാനിലെ' ലാലേട്ടൻ പറയുന്ന ഹിന്ദി ഡയലോഗ് , ബച്ചൻ പറഞ്ഞിരുന്നേൽ എത്ര കിടുക്കിയേനെ എന്ന് ഒരു നിമിഷം ആലോചിച് പോയി.

ലാലേട്ടൻ ഫാൻസ്‌, നോ പൊങ്കാല പ്ലീസ്‌!

No comments:

Post a Comment